Wednesday, December 28, 2011

സിബ്.. പ്രോബ്ലം..


ദിവസമോന്നും ഓര്‍മയില്ല.. ഞാന്‍ ഡിഗ്രി ക്ക് പഠിക്കുന്ന സമയം.. ഫൈനല്‍ ഇയര്‍ ആണ്.. അത്യാവിശ്യം തരികിട കമ്പനി ഉണ്ടായിരുന്നെങ്കിലും സാര്മാര്‍ക്ക് ഞങ്ങളെ വല്ല്യ കാര്യമായിരുന്നു....

പക്ഷെ ഞങ്ങള്‍ അന്കുട്ടികളെ ശത്രു ആയി കണ്ടിരുന്ന ഒരു സാരുണ്ട്..പേര് രാജീവ് എന്ന് വിളിക്കാം...

ആളെ പറ്റി പറഞാല്‍ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു നല്പതുവയസു അടുത്ത ഒരാള്‍....

ഒരു പഞ്ചാര.. ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് ഇല്‍ ചിലരോട് പുള്ളി വിവാഹാഭ്യര്‍ഥന ഉം നടതീട്ടുണ്ട്..

പുള്ളിക്കിട്ടു ഓരോ പണി ഇടയ്ക്കു ഞങ്ങള്‍ ക്ലാസ്സില്‍ വച്ച് തന്നെ കൊടുക്കാറുണ്ട്... അതുകൊണ്ട് ഞങളെ പുള്ളിക്ക് കണ്ടു കൂടാരുന്നു.. പ്രത്യകിച്ചു എന്നെ...

ഒരു ദിവസം പതിവ് പോലെ പുള്ളി ക്ലാസ്സില്‍ വന്നു....

"തല്പര്യമില്ലാത്തര്‍ക്ക് പുറത്തു പോകാം.." പതിവ് പോലെ പുള്ളി വന്നപാടെ പറഞ്ഞു...

ചില പ്രോബ്ലെംസ് ഉള്ളതിനാല്‍ ഞങള്‍ ഇറങ്ങിയില്ല...

പുള്ളി ക്ലാസ്സ്‌ തുടങ്ങി... അതികം കഴിഞ്ഞില്ല.. പുള്ളി പുറകിലെ ബെഞ്ചില്‍ ഇരിക്കുന്ന തനൂജയയൂം നയനയയൂം പൊക്കി.. ക്ലാസ്സിലെ പ്രധാന വര്തമാനക്കാര്‍..... , ... അതുകൊണ്ട് ആരും അത് കാര്യമാക്കിയില്ല ..

ചിരിച്ചതിനാണ് പുള്ളി പിടിച്ചത്.. അവരെ എഴുന്നേല്പിച്ചു കുറെ കുടഞ്ഞ ശേഷം പുള്ളി ക്ലാസ്സ്‌ തുടരാന്‍ സ്പീച്ചിംഗ് ടേബിള്‍ ന്‍റെ അടുത്ത് വന്നു നിന്നു...

അപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്.. സര്‍ സിബ് ഇട്ടിട്ടില്ല...

ഈശ്വരാ... സംഗതി നീല കളര്‍ ആണല്ലോ....

ഞാന്‍ പതിയെ തൊട്ടടുത്തിരുന്ന വിബിനോട് കാര്യം പറഞ്ഞു... പറഞ്ഞു തീര്‍ന്നില്ല .. പുള്ളി എന്നെ പൊക്കി...

" നീ എല്ലങ്ങിലും ആത്മാര്‍ഥത യില്‍ വെള്ളം ചെര്‍കുന്നവനാണ്... എഴുന്നെല്‍കാടാ...."

എനിക്ക് ചിരി അടക്കാനാകുന്നുടായിരുന്നില്ല ... പുള്ളിക്ക് കലികൂടി വന്നു... പക്ഷെ അപ്പോഴേക്കും ബോയ്സ് എല്ലാവരും കാര്യം അറിഞ്ഞു അകെ ഒച്ചയും ബഹളവും ആയി..

പുള്ളി ക്ലാസ്സ്‌ തിരുത്തി...

എന്നെ ഇരുത്തി പുള്ളി പതിവ് പഞ്ഞ്ജാരയടി തുടങ്ങാന്‍ പെണ്ണുങ്ങളുടെ സൈഡ് ലേക്ക് പോയി..

ഫ്രണ്ട് ബെഞ്ചില്‍ ഇരിക്കുന്ന പെന്നുകുട്ടികളോട് പുള്ളി ഓരോ കമന്റ്‌ അടിച്ചു കേള്‍ക്കാനെന്ന വ്യാചേന കുമ്പിട്ടു നില്‍കുമ്പോള്‍ സിപ്‌ മീന്‍ വാ തുറക്കുന്ന പോലെ തുറന്നു വന്നു ...

ഈശ്വരാ... എല്ലാ ആണ്കുട്ടിലും.. ഉച്ചത്തില്‍ ഓരോ കമന്റ്‌ അടിച്ചു ചിരിക്കാന്‍ തുടങ്ങി.... പുറകില്‍ നിന്നും കുറച്ചു പെണ്‍കുട്ടികളും ...

സാറിന് എന്തോ അപകടം മണത്തു.. പുള്ളി തിരിച്ചു സ്പീച്ചിംഗ് ടേബിള്‍ ന്‍റെ അടുത്ത് വന്നു നിന്നു...

പാവം.. ഒന്നും അറിഞ്ഞില്ല..

ഞാന്‍ എഴുന്നേറ്റു പുള്ളിടെ അടുത്ത് ചെന്ന് "സര്‍ ഒരു കാര്യം പറയാനുണ്ട്‌.... .. നമുക്കൊന്ന് പുറത്തു പോകാം.." എന്ന് പറഞ്ഞു പുള്ളിയെ കൂട്ടി പുറത്തു പോകാന്‍ തുടങ്ങി.. പക്ഷെ പുള്ളി എന്നോട് സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു ..

അവിടെ ഇരുന്നു പറഞ്ഞാല്‍ മതി എന്നായി...

നിവര്‍ത്തിഇല്ലാതെ ഞാന്‍ പുള്ളിനോട് ചെവിയില്‍ കാര്യം പറഞ്ഞു....

"സര്‍.. ...സര്‍ സിബ് ഇട്ടിട്ടില്ല.."...

ഹോ... അപ്പൊ പുള്ളിക്കുണ്ടായ ഭാവ വ്യത്യാസം.. എങ്ങനെ ഞാന്‍ പറയുക...

ഒറ്റ മിനിറ്റ്‌ കൊണ്ട് പുള്ളി വിയര്‍ത്തു കുളിച്ചു...

എല്ലാരോടും നോട്ട് ബുക്ക്‌ എടുക്കാന്‍ പറഞ്ഞു... പുള്ളിടെ സൌണ്ട് എല്ലാം അടഞ്ഞിരുന്നു... ഇടറി വീഴുന്ന വക്കുകള്‍കിടയില്‍ കൈ താഴേക്ക്‌ പലതവണ പാഞ്ഞു പോയതായി ധൃസാക്ഷികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു...

ഇത് കോളേജ് മുഴുവന്‍ പാട്ടായി... മറ്റു സാറന്മാര്‍ പുള്ളിയെ കളിയാക്കാന്‍ കിട്ടിയ അവസരം ഒട്ടും കളഞ്ഞില്ല...

ബാക്കില്‍ നിന്നും ആദ്യം വര്‍ത്താനം പറഞ്ഞു പിടിച്ച പെണ്‍കുട്ടികള്‍ ഇത് നേരത്തെ കണ്ടിരുന്നു..

ഹഹ.. അവര്‍ എങ്ങനെയാ ഇത് പറയുക... അല്ലെ...?

എന്തായാലും പുള്ളിടെ പഞ്ചാര അടിക്കു കുറച്ചു നാളത്തേക്ക്.. കുറച്ചു നാളത്തേക്ക് മാത്രം അല്‍പം ആശ്വാസം കിട്ടി...

തല മറക്കാന്‍ മടിക്കുന്ന സ്ത്രീകളുടെ ശ്രദ്ദക്ക്.....


പ്രിയപ്പെട്ട സഹോദരിമാരെ,
അസ്സലാം അലൈകും.

തല മറക്കാന്‍ മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള്‍ താനേ തലയിലെ തട്ടം താഴേക്ക്‌ വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന്‍ ഭാഗത്തെ മുടിയുടെ ഡിസൈന്‍ പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ്‍ കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ എഴുത്തിലൂടെ സംവദിക്കുന്നത്.

തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്‍ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.

നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്.......

(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല )

രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..

രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.

ഇനി എന്റെ പൊന്നു സഹോദരിമാര്‍ ചിന്തിക്കുക. ഈ ദുന്യാവില്‍ വളരെ ചെറിയ കാലയളവില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ചെറു ജീവിതത്തില്‍ നമ്മള്‍ മുടി എല്ലാവര്ക്കും മുന്നില്‍ കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല്‍ ആക്കി ഡിസൈന്‍ ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില്‍ പലരും തല മുടി വെളുത്ത് പോയ കാരണത്താല്‍ ഇന്ന് ഡിസൈന്‍ എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള്‍ കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത്‌ വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്?

പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്‌. ..'. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്‍ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില്‍ നമ്മള്‍ ഒരു വിരല്‍ മുക്കിയാല്‍ നമ്മുടെ വിരലില്‍ വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്‍ഗ്യം ഉപമിച്ചാല്‍ പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ്‌ പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില്‍ മുടിയില്‍ കെട്ടി തൂക്കപ്പെട്ട രീതിയില്‍ അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന്‍ നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തല മറക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.

ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്‍ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില്‍ വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില്‍ രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില്‍ ഒരിക്കലും തല മറക്കാതെ പുറത്തിരങ്ങാതിരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ...ആമീന്‍.




--
Regards,
Ideal Path Foundation

UPDATE with INNER JOIN

Updating the quantity in inv_physicalstock table that not match in verification table

UPDATE INV_PHYCALSTOCK SET QTY=ACTUAL_STOCK FROM VERIFICATION V INNER JOIN INV_PHYSICALSTOCK P ON P.ITEMCODE=V.ITEMCODE WHERE V.ACTUAL_STOCK<>P.QTY

Tuesday, December 13, 2011

പ്രിയമകനേ, സ്‌നേഹപൂര്‍വം

പ്രിയമകനേ, സ്‌നേഹപൂര്‍വം
ഇസ്‌ലാമിക ലോകത്തെ പ്രതിഭാവിസ്‌മയമായ അലിയ്യുബ്‌നു അബീത്വാലിബ്‌(റ), പുത്രന്‍ ഹസന്‍(റ)വിനെഴുതിയ കത്ത്‌, എക്കാലത്തെയും കൗമാരയൗവനങ്ങള്‍ക്കുള്ള താക്കീതും ഓര്‍മപ്പെടുത്തലുമാണ്‌:

``പ്രിയമകനേ! കാലത്തിന്റെ കറക്കം, ദുനിയാവിന്റെ വഞ്ചന, അടുത്തെത്തിക്കൊണ്ടിരിക്കുന്ന പരലോകം ഇവ എന്നെ സകലചിന്തകളില്‍ നിന്നും മുക്തനാക്കിയിരിക്കുന്നു. പരലോകത്ത്‌ പരാജയപ്പെടുമോ എന്ന പേടി എന്നെ അസ്വസ്ഥനാക്കുന്നു. അതിനാല്‍, പരലോകം വിജയപ്രദമാക്കാനുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയാണ്‌ ഞാനിപ്പോള്‍. നിനക്കായുള്ള എന്റെ ഈ അന്തിമവസ്വിയത്ത്‌ നീ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന്‌ ഞാനാശിക്കുന്നു. മോനേ, നീയെന്റെജീവനാണ്‌! ആത്മാവാണ്‌! നിനക്ക്‌ സംഭവിക്കുന്ന ഏത്‌ ആപത്തും നിന്നെ ബാധിക്കുന്നതിന്റെ മുമ്പ്‌ ഈ പിതാവിനെയാണ്‌ പിടികൂടുക.

മകനേ ഞാന്‍ നിന്നോട്‌ വസ്വിയത്ത്‌ ചെയ്യുന്നു, നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റെ ആജ്ഞ അനുസരിക്കുക. അവന്റെ ഖുര്‍ആന്‍ മുറുകെപിടിക്കുക. അതിനെക്കാള്‍ ശക്തമായ ഒരു പിടിവള്ളിയുമില്ല. പ്രിയമകനേ, മനസ്സിനെ സദുപദേശത്താല്‍ സജീവമാക്കുക. കഠിനാധ്വാനം ചെയ്യുക. ഈമാന്‍ ബലപ്പെടുത്തുക. വിജ്ഞാനം കൊണ്ട്‌ മനസ്സിനെ അലങ്കരിക്കുക. മരണചിന്തയാല്‍ അതിനെ കീഴ്‌പ്പെടുത്തുക. സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളെ മുന്നില്‍ കാണുക. കാലത്തിന്റെ കറക്കത്തില്‍ നശിച്ചുപോയവരെ പരിചയപ്പെടുക. അവരുടെ വാസകേന്ദ്രങ്ങള്‍ കണ്ട്‌ അവരുപേക്ഷിച്ച മണി മന്ദിരങ്ങളുടെ അവശിഷ്‌ടങ്ങള്‍ കാണുക. എന്നിട്ട്‌ മനസ്സിനോടിങ്ങനെ ചോദിക്കൂ: അവരെന്താണ്‌ ചെയ്‌തത്‌? എങ്ങോട്ടാണ്‌ അവര്‍ പോയത്‌? എവിടെയാണ്‌ സ്ഥിരതാമസമാക്കിയത്‌? ഇനിയുമവര്‍ മടങ്ങുമോ? വാസയോഗ്യമായതെല്ലാം നശിച്ചുപോയതായി നിനക്കപ്പോള്‍ മനസ്സിലാകും. നീയും ഒരു ദിവസം അങ്ങനെയായിത്തീരും. അതിനാല്‍ വിജയത്തിലെത്താന്‍ നിന്റെ സ്വഭാവം സംസ്‌കരിക്കുക. ദുനിയാവിന്‌ പകരമായി ആഖിറത്തിനെ വില്‍ക്കാതിരിക്കുക.

മകനേ, നീ നന്മയുടെ പ്രബോധകനാവുക. എങ്കില്‍ നീയും സച്ചരിതരുടെ പിന്‍ഗാമിയാകും. തിന്മയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുക. തിന്മയുടെ അരികിലേക്ക്‌ പോലും നീ പോകരുത്‌. അല്ലാഹുവിന്റെ മാര്‍ഗത്തെ ആക്ഷേപിക്കുന്നവരെ നീ ഭയപ്പെടാതിരിക്കുക. സത്യമാര്‍ഗത്തില്‍ വിഷമങ്ങള്‍ സഹിക്കാന്‍ സന്നദ്ധനാകുക. ആ ക്ഷീണവും വിയര്‍പ്പും നിനക്ക്‌ ശക്തിപകരും. ആര്‍ക്കും പിന്നീട്‌ നിന്നെ അതിജയിക്കാനാവില്ല. നിന്നെക്കുറിച്ച്‌ ഞാന്‍ സന്തുഷ്‌ടനാവണമെങ്കില്‍ നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റ ആജ്ഞകളെല്ലാം അനുസരിക്കുക. നല്ലവരോടൊപ്പം സഞ്ചരിക്കുക.

പ്രിയമകനേ, ആരുടെ കയ്യിലാണോ മരണം, അവന്റെ കയ്യില്‍ തന്നെയാണ്‌ ജീവിതവുമെന്നും നന്നായി മനസ്സിലാക്കുക. ജീവന്‍ നല്‍കുന്നവന്‍ തന്നെയാണ്‌ അത്‌ ഒടുക്കുന്നവനും. പ്രയാസങ്ങള്‍ തരുന്നവന്‍ തന്നെയാണ്‌ അതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നവനും. അതിനാല്‍ മരണവും ജീവിതവും അവന്‌ സമര്‍പ്പിക്കുക. പ്രപഞ്ചത്തിന്റെ ചലനങ്ങളെല്ലാം അല്ലാഹുവിന്‌ വിധേയമാണെന്ന്‌ ഉറച്ചുവിശ്വസിക്കുക. നിനക്കറിയാത്തതിനെ നിഷേധിക്കരുത്‌. നിന്റെ ബുദ്ധിയുടെ പോരായ്‌മയെ ഏറ്റവും നന്നായി തിരിച്ചറിയേണ്ടത്‌ നീയാണ്‌. ഒന്നുമറിയാത്തവനായാണ്‌ നീ വന്നത്‌. പിന്നെ നീ വിജ്ഞാനം നേടി. ഇനിയും എന്തെല്ലാം അറിയേണ്ടവനാണു നീ!

പ്രിയമകനേ, അല്ലാഹുവിനെക്കുറിച്ച്‌ തിരുനബി(സ) പഠിപ്പിച്ച പോലെ വേറെയാരും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ അവിടുത്തെ മാര്‍ഗദര്‍ശനങ്ങളെല്ലാം നീ അറിയുക. ആ വഴിയില്‍ നീയും നടക്കുക. എങ്കില്‍ പരലോകവിജയം നിനക്കുള്ളതാണ്‌. തീര്‍ച്ചയായും മരണം വരാനുണ്ട്‌. ഉണങ്ങിവരണ്ട ഭൂമിയില്‍ നിന്ന്‌ ഹരിതാഭയാര്‍ന്ന ലോകത്തേക്ക്‌ യാത്ര തിരിച്ചവരാണ്‌ മനുഷ്യര്‍. വഴിമധ്യേയുള്ള വിഷമങ്ങള്‍ സഹിക്കേണ്ടവര്‍. പട്ടിണിയും ദാഹവും അനുഭവിക്കേണ്ടവര്‍. വേര്‍പാട്‌ അനുഭവിക്കേണ്ടവര്‍. ഉറ്റവരെ നഷ്‌ടപ്പെടേണ്ടവര്‍. യഥാര്‍ഥ ജ്ഞാനികള്‍ ഒന്നിലും തകരില്ല. വിഷമങ്ങളെല്ലാം പാഠങ്ങളായി സ്വീകരിക്കുന്നവര്‍. ചെലവഴിക്കുന്നതില്‍ നിന്ന്‌ മുഖം തിരിക്കാത്തവര്‍. ഓരോ കാല്‍വെപ്പും പ്രതീക്ഷയോടെയാക്കുന്നവര്‍. എന്നാല്‍ ദുനിയാവിനോട്‌ ഒട്ടിപ്പിടിച്ചവര്‍ക്ക്‌ വേര്‍പാട്‌ അസഹ്യമായിരിക്കും. ഓരോ അനുഭവവും അവര്‍ക്ക്‌ ഭയമാണ്‌. കണ്ണീരു താങ്ങാനാവാത്തവര്‍. ഭയത്താല്‍ അവര്‍ അട്ടഹസിച്ചുപോകും. ദുന്‍യാവിനെ വലുതായി കാണുന്നവര്‍ക്ക്‌ സങ്കടങ്ങളെല്ലാം വലുതായിരിക്കും.

പ്രിയമകനേ, നിനക്ക്‌ മുമ്പില്‍ ഭയങ്കരമായ ഒരു കിടങ്ങുണ്ട്‌. ആരോഗ്യവാനായ മനുഷ്യന്‍ അത്‌ വേഗം തരണം ചെയ്യുന്നു. ക്ഷീണിതനായ മനുഷ്യന്റെ കാലുകള്‍ കുടുങ്ങിപ്പോകുന്നു. നിനക്ക്‌ ഈ കിടങ്ങ്‌ തരണം ചെയ്യേണ്ടതുണ്ട്‌. അപ്പുറത്ത്‌ നരകമോ സ്വര്‍ഗമോ ആണ്‌. മരണത്തിനു ശേഷം ദുഖിക്കാതിരിക്കാന്‍ നല്ല സങ്കേതം ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുക. മോനേ, നീ ദുനിയാവിനു വേണ്ടിയല്ല, ആഖിറത്തിനു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനാണ്‌. നീ ഇപ്പോഴുള്ളത്‌ അസ്ഥിരമായ ലോകത്താണ്‌. പരലോക വിജയത്തിന്‌ തയ്യാറാവാനുള്ള സ്ഥലമാണിത്‌. ഇത്‌ മാത്രമാണ്‌ നിനക്കുള്ള അവസരം. മരണം നിന്റെ തൊട്ടു പിറകിലുണ്ട്‌. എത്ര ഓടിയാലും നിനക്ക്‌ രക്ഷപ്പെടാനാവില്ല. ഒരുനാള്‍ മരണം നിന്നെ വാരിയെടുക്കുക തന്നെ ചെയ്യും. അതിനാല്‍ ശ്രദ്ധയോടെ ജീവിക്കുക. പശ്ചാത്തപിക്കാനുള്ള ഒരവസരം പോലും നീ കൈവെടിയരുത്‌.

Saturday, December 3, 2011

Saudi Postal Rate Calculator

I was searching and find Saudi Postal Rate Calculator

Cleck here

ഞാന്‍ കണ്ട സ്വപനം..


ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പരിസരം..
അകെ ഒരു അരക്ഷിതാവസ്ഥ..

ആരൊക്കെയോ ആക്രമിക്ക പെടുന്നു..
ജഡങ്ങള്‍ എനിക്ക് ഒരു കാഴ്ച്ച തന്നെ അല്ലതാകുന്നു...

അതിനിടെ ഒരാള്‍ എന്നെ ആക്രമിക്കാന്‍ വരുന്നു..
ഒരു ഫിലിപെനി യാണ്...

സ്വയരക്ഷക്കായി ഞാന്‍ പ്രതിരോതിച്ചു...
അയാളെ ചവുട്ടി തെറിപ്പിച്ചു..

ഞാന്‍ പഠിച്ച അഭ്യാസ മുറകള്‍ കൊണ്ട്
ആഞ്ഞടുക്കുന്ന അയാളെ ഞാന്‍ കീഴ്പെടുതികൊണ്ടിരുന്നു ..

പക്ഷെ അയാള്‍ പിന്മാരുന്നില്ല..
വീണ്ടും വീണ്ടും.. എന്നിലേക്ക്..

പിന്മാറാന്‍ അയാള്‍ ആരെയോ ഭയപ്പെടുന്ന പോലെ..

ഞാന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നു...
ചുറ്റിലും ഉപയോക ശൂന്യമായ വന്‍ കെട്ടിടങ്ങള്‍...

എല്ലാം അടഞ്ഞു കിടക്കുന്നു..
ഏതോ ഒരു ജനല്‍ ചവിട്ടി പൊളിച്ചു ഞാന്‍ അകത്തു കടക്കുന്നു..
മുകളിലേക്ക് പാഞ്ഞു കയറുന്നു...

അവിടയൂം ആരോ എന്നെ ആക്രമിക്കുന്നു..
എന്തു തന്നെ ചെയ്തിട്ടും അവനും പിന്മാരുന്നില്ല..

അവനു ഇറങ്ങാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ഞാന്‍ താഴേക്ക്‌ കുതിക്കുന്നു..

എങ്ങും അരക്ഷിതാവസ്ഥ.. മരണത്തിന്ടെ ഘന്ധം...
തളം കെട്ടി കിടക്കുന്ന ശൂന്യത..

പുക നിറഞ്ഞ അന്ധരീക്ഷം...
ആരോ എന്‍റെ ശരീരം ചിന്ന ഭിന്ന മക്കുമെന്ന തോന്നല്‍..


ഹോ... ഞെട്ടലോടെ ഞാന്‍ ഉണര്‍ന്നു...